കോഴിക്കോട് തദ്ദേശ സ്വയം ഭരണ വകുപ്പ് നവകേരള സദസ്സ് നിവേദനങ്ങളില്‍ തുടര്‍ നടപടി അദാലത്ത് സംഘടിപ്പിച്ചു
കോഴിക്കോട് :കോഴിക്കോട് ജില്ലയില്‍ നവകേരള സദസ്സില്‍ കോഴിക്കോട് സൗത്ത്, കോഴിക്കോട് നോര്‍ത്ത് മണ്ഡലങ്ങളില്‍ ലഭിച്ച നിവേദനങ്ങളില്‍ ഉദ്യോഗസ്ഥ തലങ്ങളില്‍ സ്വീകരിച്ച നടപടികളും മറുപടികളും പരിശോധിച്ച് സമയബന്ധിതമായി തീര്‍പ്പ് കല്‍പ്പിക്കുന്നതിന് വേണ്ടി തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ കോര്‍പ്പറേഷനില്‍ അദാലത്ത് സംഘടിപ്പിച്ചു. കോഴിക്കോട് കോര്‍പ്പറേഷനില്‍ ആകെ 1986 നിവേദനങ്ങളാണ് നവകേരള സദസ്സില്‍ ലഭിച്ചത്. ഇതില്‍ 886 എണ്ണം വീടുകള്‍ ലഭിക്കുന്നതിന് വേണ്ടിയുള്ളതും 230 എണ്ണം എഞ്ചിനീയറിംങ് വിംഗിലുള്ളതും , 68 എണ്ണം ആരോഗ്യ വിഭാഗത്തിലുള്ളതുമാണ്.പ്ലാനിംഗ് വിഭാഗത്തിൽ 124 എണ്ണവും, എലത്തൂർ സോണിൽ 72,ബേപ്പൂർ സോണിൽ 97,ചെറുവണ്ണൂർ സോണിൽ 219 എണ്ണവും ലഭിച്ചിട്ടുണ്ട്. നിവേദനങ്ങളില്‍ നല്‍കിയ മറുപടികള്‍ പരിശോധിച്ച് ഭേദഗതി ആവിശ്യമായത് വേര്‍തിരിച്ച് നല്‍കുകയും ചില മറുപടികളിൽ വ്യക്തത കുറവുള്ളതും പരിഹരിക്കുവാനും നിര്‍ദ്ദേശിച്ചു. വിവിധ ആനുകൂല്യങ്ങള്‍ക്ക് വേണ്ടിയും സേവനങ്ങള്‍ക്കും വേണ്ടിയും നല്‍കിയ നിവേദനങ്ങളില്‍ സമയബന്ധിതമായി സേവനങ്ങള്‍ നല്‍കുവാന്‍ ആവിശ്യമായ നടപടികള്‍ സ്വീകരിക്കുവാന്‍ നിര്‍ദ്ദേശിച്ചു. കോഴിക്കോട് ജില്ലയില്‍ തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലാ അദാലത്ത് ഈ മാസം 22, 23, 24 തീയതികളില്‍ നടത്തുന്നതിനാല്‍ ഇതിന് മുന്നോടിയായണ് താലൂക്ക് തലത്തില്‍ വകുപ്പിന്‍റെ നേതൃത്വത്തില്‍ അദാലത്ത് നടത്തി മറുപടികളും നടപടികളും സൂക്ഷമമായി പരിശോധിച്ച് വരുന്നത്. അദാലത്തിന് ഇന്റ്റണൽ വിജിലൻസ് ഓഫീസർ ടി.ഷാഹുൽ ഹമീദ്. സീനിയർ സൂപ്രണ്ട് എ.എം അശോകൻ, ജൂനിയർ സൂപ്രണ്ടുമാരായ കെ.കെ സാവിത്രി, പി.സി മുജീബ് എന്നിവർ നേതൃത്വം നൽകി.അദാലത്തിൽ 52 ഉദ്യോഗസ്ഥർ പങ്കെടുത്തു.