വടകരയിലെ പുതുപ്പണത്ത് സിപിഐഎം പ്രവര്‍ത്തകരെ കുത്തി പരുക്കേല്‍പ്പിച്ച സംഭവം; അഞ്ച് കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
വടകര : പുതുപ്പണത്ത് സിപിഐഎം പ്രവർത്തകരെ കുത്തി പരുക്കേല്‍പ്പിച്ച കേസില്‍ അഞ്ച് കോണ്‍ഗ്രസ്, ബിജെപി പ്രവർത്തകർക്കെതിരെ വടകര പൊലീസ് കേസെടുത്തു.
പാലയാട്ട് നട സ്വദേശികളായ അജീഷ് , റിജേഷ് , സോനു , രബിത്ത് , സഞ്ജു എന്നിവർക്കെതിരെയാണ് കേസ്.
ഒന്നാം പ്രതി അജീഷ് ഇരുമ്പ് ഹൂക്ക് കൊണ്ട് പരുക്കേല്‍പ്പിക്കുകയും , ആയുധം കൊണ്ട് കഴുത്തിന് നേരെ വീശുകയും പരാതിക്കാരൻ ഒഴിഞ്ഞ് മാറിയതിനാല്‍ ജീവൻ രക്ഷപ്പെട്ടു എന്നുമാണ് മൊഴി.
പരാതിക്കാരനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച സുഹൃത്തുക്കളെയും അക്രമിച്ചതായി മൊഴിയില്‍ ഉണ്ട്. പ്രതികള്‍ ഒളിവിലാണ്. പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. വടകരയിലെ പുതുപ്പണം വെളുത്ത മല വായനശാല രാത്രിയുടെ മറവില്‍ അടിച്ചു തകര്‍ക്കുന്നതിനെ ചോദ്യം ചെയ്ത സിപിഐഎം പ്രവര്‍ത്തകര്‍ക്ക് നേരെ ആണ് അക്രമം ഉണ്ടായത്..
പുതുപ്പണം സൗത്ത് ലോക്കല്‍ കമ്മിറ്റി അംഗവും വടകര നഗര സഭ കൗണ്‍സിലറുമായ കെ.എം. ഹരിദാസന്‍, സിപിഐഎം വെളുത്തമല സൗത്ത് ബ്രാഞ്ച് സെക്രട്ടറി പ്രവീണ്‍, സിപിഐ എം പ്രവര്‍ത്തകനായ ബിബേഷ് കല്ലായിന്റ് വിട എന്നിവര്‍ക്കാണ് കുത്തേറ്റത്.
കോണ്‍ഗ്രസ്- ബിജെപി പ്രവര്‍ത്തകരായ കുന്താപ്പുറത്ത് അജേഷ്, റിജേഷ്, വള്ളുപറമ്ബത്ത് രബിത്ത്, സോനിജ്, സഞ്ജു, ദാസന്‍ എന്നിവര്‍ ചേര്‍ന്ന് മാരകമായി കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. ശരീരമാസകലം പരിക്കേറ്റ പ്രവീണിനെ കോഴിക്കോട് മിംസ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. ഹരിദാസനെയും ബിബേഷിനെയും വടകര സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രിയുണ്ടായ സിപിഎം- ബിജെപി സംഘർഷത്തിന് പിന്നാലെ സിപിഎം ഹർത്താല്‍ ആചരിച്ചിരുന്നു.