മാഹി : തിരുമുറ്റം നിറഞ്ഞു നിന്ന ഭക്തജനങ്ങളുടെ മനം നിറച്ച് തെയ്യക്കോലങ്ങൾ കെട്ടിയാടി.
തെയ്യക്കാവുകളിൽ അപൂർവ്വമായി മാത്രം കെട്ടിയാടുന്ന പൂക്കുട്ടിച്ചാത്തനും, രൗദ്ര ഭാവത്തോടെ ഭഗവതിയും, ഗുളികനും ചെണ്ടമേളത്തോടൊപ്പം നിറഞ്ഞാടി ക്ഷേത്രാങ്കണത്തെ ഭക്തിയുടെ മൂർദ്ധന്യതയിലെത്തിച്ചപ്പോൾ തോലൻ മൂപ്പൻ തിറയും, മാർപ്പൊലിയൻ തിറയും, കാരണവരും, തലച്ചിലോൻ തിറയും, പാമ്പൂരി കരുവന്റെയും മാർപ്പൊലിയൻ്റെയും കോലം മായ്ക്കലും ആ ബാലവൃദ്ധം ഭക്തർക്ക് ആസ്വാദനമായി.
14 വെള്ളിയാഴ്ച്‌ച കരിയടിക്ക് ശേഷം 10 ദിവസം നീണ്ട് നിന്ന ഉത്സവം കൊടിയിറങ്ങും.