Latest News From Kannur

ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടുള്ള ബാനർ നീക്കം ചെയ്ത സംഭവത്തിൽ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണം – വ്യാപാരി വ്യവസായി ഏകോപന സമിതി

0

പാനൂർ :

കാശ്മീർ പഹൽഗാമിൽ നടന്ന തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ ഏപ്രിൽ 29ന് പാനൂർ ടൗണിൽ നടത്തിയ ശ്രദ്ധാഞ്ജലി ചടങ്ങിൽ ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് കെട്ടിയ ബാനറും പ്ലക്കാർഡും നഗരസഭാ അധികൃതർ മറ്റു രാഷ്ട്രീയ പാർട്ടികളുടെ ബോർഡുകളും ബാനറുകളും നിലനിൽക്കെ തീവ്രവാദത്തിനെതിരായി വ്യാപാരി വ്യവസായി ഏകോപന സമിതി കെട്ടിയ ബാനറുകൾ തിരഞ്ഞുപിടിച്ചു നീക്കം ചെയ്ത സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ചു കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പാനൂർ യൂണിറ്റ് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. മേൽ കാര്യം അന്വേഷിച്ച് നഗരസഭ ഓഫീസിൽ എത്തിയ സമിതി ഭാരവാഹികളോട് സെക്രട്ടറിയുടെ നിർദ്ദേശം ഇല്ലാതെയാണ് പ്രസ്തുത നീക്കം നടന്നത് എന്നാണ് സെക്രട്ടറി അറിയിച്ചത്. നഗരസഭ എച്ച്. ഐ. രഞ്ജിത്ത് കുമാർ ചെയർമാന്റെ നിർദ്ദേശം അനുസരിച്ചാണ് എച്ച്. ഐ യും കണ്ടിജൻസി ജീവനക്കാരും ബാനർ എടുത്തു മാറ്റിയതെന്ന് സെക്രട്ടറിയെ അറിയിക്കുകയുണ്ടായി. തീവ്രവാദ പ്രവർത്തനത്തിനെതിരെ രാജ്യം ഒന്നിച്ചു നിൽക്കുമ്പോൾ തീവ്രവാദത്തെ അനുകൂലിച്ചുകൊണ്ട് നടത്തുന്ന പ്രവർത്തനം ആയിട്ട് മാത്രമേ ഇതിനെ കാണാൻ കഴിയുകയുള്ളൂ. ബാനർ അഴിച്ചുമാറ്റപ്പെട്ട സംഭവത്തിൽ ഗൂഢാലോചന നടന്നതായി സംശയിക്കുന്നു. ചെയർമാനും എച്ച്. ഐയും തീവ്രവാദത്തെ അനുകൂലിക്കുന്നതായി സംശയിക്കുന്നു. ബാനർ നീക്കം ചെയ്തത് തികച്ചും അപലപനീയമാണ്.
29ന് ഏഴുമണിക്ക് മെഴുകുതിരി കത്തിച്ചാണ് ശ്രദ്ധാഞ്ജലി അർപ്പിച്ചത്. 7:30 മണിക്ക് ബാനർ കെട്ടുകയും ചെയ്തു. 30ന് കാലത്ത് 10 മണിക്ക് നഗരസഭാ ഉദ്യോഗസ്ഥർ എത്തി ബാനർ മാറ്റുകയാണ് ചെയ്തത്. സമീപത്തുള്ള മറ്റു ബാനറുകൾ നീക്കം ചെയ്തിരുന്നില്ല. നഗരസഭാ അധികൃതരുടെ രാജ്യസ്നേഹം ചോദ്യം ചെയ്യപ്പെടുകയാണ്. ബാനർ അഴിച്ചു മാറ്റിയ നഗരസഭ ഉദ്യോഗസ്ഥരുടെ നടപടികളെ കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സമിതി ഭാരവാഹികൾ സെക്രട്ടറിക്ക് പരാതി നൽകിയിട്ടുണ്ട്.
നഗരത്തിലെ ഒരു കടയ്ക്കു മുന്നിൽ ഉയർന്ന ബോർഡ് സ്ഥാപിച്ചതിനെതിരെ ഒരു വ്യാപാരി നഗരസഭാ സെക്രട്ടറിക്ക് പരാതി നൽകിയിട്ടും ഇതുവരെ യാതൊരു നടപടികളും സ്വീകരിച്ചില്ല എന്ന് ഭാരവാഹികൾ കുറ്റപ്പെടുത്തി.
ബാനറുകൾ അഴിച്ചുമാറ്റണമെന്ന ഹൈക്കോടതി ഉത്തരവ് നിലനിൽക്കെ നഗരസഭാ സെക്രട്ടറി പുതിയ ഉത്തരവ് ഇറക്കിയത് എന്തടിസ്ഥാനത്തിലാണ്. നഗരസഭ ചെയർമാൻ, എച്ച്.ഐ, ജീവനക്കാർ എന്നിവർ പൊതുസമൂഹത്തോട് ക്ഷമ ചോദിക്കേണ്ടിയിരിക്കുന്നു. കേരളത്തിലെ ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ അധികൃതരും പാനൂരിൽ നഗരസഭാ അധികൃതർ ചെയ്തത് പോലെയുള്ള സംഭവങ്ങൾ ചെയ്തിട്ടില്ലെന്ന് അവർ പറഞ്ഞു. പാനൂർ നഗരസഭ ഓഫീസിൽ തീവ്രവാദ ശക്തികൾ പ്രവർത്തിക്കുന്നുണ്ടെങ്കിൽ അവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കപ്പെടേണ്ടതാണ്.
വാർത്താസമ്മേളനത്തിൽ കെ. കെ. പുരുഷോത്തമൻ, കെ. സന്തോഷ്, എൻ. വത്സലൻ, വി. മഹമൂദ്, എം. ടി. കെ.  രജേഷ് , കെ. രാജൻ എന്നിവർ പങ്കെടുത്തു.
🪷

Leave A Reply

Your email address will not be published.