പാനൂർ:കാട്ടുപന്നിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട മൊകേരി വള്ള്യായിലെ കര്‍ഷകൻ എ.കെ. ശ്രീധരന് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി.
മൃതദേഹം വന്‍ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
നാട്ടുകാരും ജനപ്രതിനിധികളും ഉള്‍പ്പെടെ സമൂഹത്തിന്റെ നാനാതുറയിലുള്ളവര്‍ അന്ത്യോപചാരമര്‍പ്പിക്കാനെത്തിയിരുന്നു
പ്രദേശത്തെ പ്രമുഖ കര്‍ഷകനായിരുന്ന 75കാരന്‍ എ.കെ ശ്രീധരനെ അവസാനമായി ഒരുനോക്കുകാണാന്‍ നാട് ഒന്നടങ്കമാണ് ഞായറാഴ്ച രാവിലെമുതല്‍ വീട്ടിലേക്ക് ഒഴുകിയെത്തിയത്.
ഷാഫി പറമ്പില്‍ എംപി, എം.എൽ.എ മാരായ കെ.പി. മോഹനൻ, സണ്ണി ജോസഫ്, ഖാദിബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന്‍,
പാനൂര്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെ.പി ഹാഷിം, കൂത്തുപറമ്പ് മുന്‍സിപ്പല്‍ ചെയര്‍ പേഴ്സണ്‍ കെപി സുജാത
മൊകേരി പഞ്ചായത്ത് പ്രസിഡണ്ട് പി. വൽസൻ ,
പാട്യം പഞ്ചായത്ത് പ്രസിഡന്റ് എന്‍ വി ഷിനിജ , കെ.പി. സി.സി മെബർ വി സുരേന്ദ്രൻ മാസ്റ്റർ, കെ. രമേശൻ
ബിജെപി ജില്ലാപ്രസിഡന്റ് ബിജു ഏളക്കുഴി, സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി പി മുരളി, ജില്ലാ അസിസ്റ്റൻ്റ് സെക്രട്ടറി എ. പ്രദീപന്‍, കിസാന്‍സഭ സംസ്ഥാന ജനറൽ സെക്രട്ടറി കെ എം ദിനകരന്‍, ജില്ലാസെക്രട്ടറി സി.പി. ഷൈജന്‍ ,
കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് മഞ്ജുഷ് മാത്യു, സംസ്ഥാനകമ്മിറ്റി അംഗം കെപി കുമാരന്‍, ആര്‍ ജെ ഡി സംസ്ഥാന ജനറൽ സെക്രട്ടറി പികെ പ്രവീണ്‍,
കെ കൃഷ്ണന്‍, ഹരിദാസ് മൊകേരി, വികെ സുരേഷ് ബാബു, തുടങ്ങി ഒട്ടേറെ രാഷ്ട്രീയ കക്ഷി നേതാക്കളും പ്രവർത്തകരും സമൂഹത്തിലെ വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുന്ന അനവധി വ്യക്തികളും അന്ത്യോപചാരമര്‍പ്പിക്കാനെത്തിയിരുന്നു
വന്യജീവി ആക്രമണത്തില്‍ കര്‍ഷകന്റെ ജീവന്‍ നഷ്ടമായതിനെ തുടര്‍ന്ന് വന്‍ പ്രതിഷേധമാണ് നാട്ടുകാരുടെ ഭാഗത്ത് നിന്നും കഴിഞ്ഞ ദിവസം ഉണ്ടായത്. പരിയാരത്ത് നിന്നും പോസ്റ്റ് മോർട്ടം കഴിഞ്ഞ് ആംബുലൻസിൽ കൊണ്ടുവരികയായിരുന്ന മൃതദേഹം പാത്തിപ്പാലത്ത് തടഞ്ഞ് വച്ചായിരുന്നു പ്രതിഷേധം
കാട്ടുപന്നി ശല്യം ഒഴിവാക്കാന്‍ അടിയന്തരമായി ഇടപെടുമെന്ന് ഡി എഫ് ഒ യില്‍നിന്നും പോലിസിന് ഉറപ്പു ലഭിച്ചതോടെയാണ് നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചത്.
ശ്രീധരന്റെ കുടുംബത്തിന് സര്‍ക്കാര്‍ 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. ആദ്യഗഡു ചൊവ്വാഴ്ച കുടുംബത്തിന് ഡി എഫ് ഒ എസ് വൈശാഖ് കൈമാറും