തലശ്ശേരി :
സ്വാമി ആനന്ദ തീർഥൻ്റെ ആശയങ്ങളും പ്രവർത്തനങ്ങളും പുതു തലമുറയ്ക്ക് പഠിക്കാൻ സർക്കാർ അവസരം ഉണ്ടാക്കണമെന്നം ജീവചരിത്രം സ്കൂൾ ക്ലാസ്സുകളിലെ പാഠഭാഗമാക്കണമെന്നും
സ്വാമി പ്രേമാനന്ദ ആവശ്യപ്പെട്ടു.
ജവഹർ കൾച്ചറൽ ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ തലശ്ശേരിയിൽ സംഘടിപ്പിച്ച സ്വാമി ആനന്ദതീർത്ഥൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് സ്വാമി പ്രേമാനന്ദ ഈ ആവശ്യം ഉന്നയിച്ചത്. ലോകത്ത് ഇത്ര മാത്രം മർദ്ദനങ്ങൾ സ്വന്തം ജീവിതത്തിൽ അനുഭവിച്ച് താൻ ജനിച്ച സുദായത്തിനപ്പുറത്തുള്ള പാവപ്പെട്ട പട്ടികജാതിക്കാർക്ക് വേണ്ടി പ്രവർത്തിച്ച മറ്റൊരാളും മറ്റൊരിടത്തും ഉണ്ടായിട്ടില്ലെന്ന് സ്വാമി പ്രേമാനന്ദ ചൂണ്ടിക്കാട്ടി. മന്നത്ത് പത്മനാഭൻ്റെ ജന്മദിനത്തിൽ അവധി നൽകിയ സർക്കാർ ജനവരി 2 സ്വാമി ആനന്ദ തീർഥൻ്റെ ജന്മദിനം കൂടി ചേർത്തുള്ള അവധിയായി പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത്രയും വലിയ മഹാൻ തലശ്ശേരിയിലാണ് ജനിച്ചതെങ്കിലും തലശ്ശേരിക്കാർ വേണ്ട വിധത്തിൽ സ്വാമിജിയെ സ്മരിക്കുന്നില്ലെന്നും സ്വാമി സമൂഹത്തെ ഉണർത്തി.
ജവഹർ കൾച്ചറൽ ഫോറം ചെയർമാൻ കെ.ശിവദാസൻ്റ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ
പ്രൊഫ. ഏ. പി. സുബൈർ, പ്രൊഫ. ദാസൻ പുത്തലത്ത്,
ശശികുമാർ കല്ലിടുമ്പിൽ, പള്ളിക്കണ്ടി രാജീവൻ, തച്ചോളി അനിൽ
കെ. പി. രഞ്ചിത്ത് കുമാർ, ഞായപള്ളി അനീഷ് , മൻസൂർ മട്ടാമ്പ്രം,
ജയൻ പരമേശ്വരൻ എന്നിവർ പ്രസംഗിച്ചു
കെ.മുസ്തഫ സ്വാഗതവും, സുരേന്ദ്രൻ കൂവക്കാട് നന്ദിയും പറഞ്ഞു