ചെന്നൈ : കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്‍ പൊലീസ് പിടിയിലായി. തെങ്കാശിയില്‍ വാഹന പരിശോധനയ്ക്കിടെയാണ് ഇയാള്‍ പിടിയിലായത്. നേരത്തെ വിയ്യൂര്‍ ജയിലിന് സമീപത്തു നിന്നാണ് ഇയാള്‍ രക്ഷപ്പെട്ടത്. തമിഴ്‌നാട് കോടതിയില്‍ ഹാജരാക്കി തിരികെ വിയ്യൂര്‍ ജയിലിലേക്ക് കൊണ്ടു വരുന്നതിനിടെയാണ് ബാലമുരുകന്‍ പൊലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടത്.
ഒന്നര മാസം മുമ്പാണ് ബാലമുരുകന്‍ പൊലീസ് വാഹനത്തില്‍ നിന്നും ഇറങ്ങി ഓടി രക്ഷപ്പെടുന്നത്. അഞ്ചു കൊലപാതകം, മോഷണം അടക്കം 53 കേസുകളിലെ പ്രതിയാണ് ബാലമുരുകനെന്ന് പൊലീസ് പറഞ്ഞു. തമിഴ്‌നാട് പൊലീസ് കസ്റ്റഡിയിലെടുത്ത ബാലമുരുകനെ കോടതിയില്‍ ഹാജരാക്കും. ഇതിനുശേഷമാകും വിയ്യൂരിലെത്തിക്കുക.
2023 സെപ്റ്റംബർ 24 മുതൽ വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലായിരുന്നു ബാലമുരുകൻ. പൊലീസിനെ ആക്രമിച്ച് നേരത്തേയും ജയിൽ ചാടിയിട്ടുണ്ട്. കുപ്രസിദ്ധ കുറ്റവാളിയായ ബാലമുരുകനെ തമിഴ്‌നാട് പൊലീസ് ലാഘവത്തോടെയാണ് കൈകാര്യം ചെയ്തതെന്ന ആക്ഷേപം ശക്തമായിരുന്നു.