തലശ്ശേരി :
ശതാബ്ദി പിന്നിട്ടിട്ടും , കായിക മേഖലയിൽ ഇന്നും സജീവമായ
സാന്നിദ്ധ്യമറിയിക്കുന്ന കേരളത്തിൻ്റെ വെറ്ററൻ ഇതിഹാസ കായികതാരം കെ. സുകുമാരൻ മാസ്റ്ററുടെ 102ാം ജന്മദിനം
തലശ്ശേരി സ്പോർട്സ് ലവേഴ്സ് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ സമുചിതമായി കേക്ക് മുറിച്ച് ആഘോഷിച്ചു.
എരഞ്ഞോളി അരങ്ങേറ്റു പറമ്പിലെ യു.പി. സ്കൂളിനടുത്തുള്ള”ഗായത്രി ” എന്ന അദ്ദേഹത്തിൻ്റെ വീട്ടിൽ വെച്ച്സംഘടിപ്പിച്ച ആഘോഷ
പരിപാടി കണ്ണൂർ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് പി.എം.അഖിൽ പുഷ്പ കിരീടവും , പുഷ്പ ഹാരവും അണിയിച്ച്
ഉദ്ഘാടനം ചെയ്തു .ആധുനിക ലോകത്തിന് തന്നെ ഒരു അത്ഭുത
വ്യക്തിയായി മാറിയ സുകുമാരൻ മാസ്റ്ററെ മാതൃകയാക്കാൻ
കുട്ടികൾ തയ്യാറാവണമെന്ന് ചടങ്ങിൽ പങ്കെടുത്ത വിദ്യാർത്ഥികളെ അദ്ദേഹം ഓർമ്മിപ്പിച്ചു .
തലശ്ശേരി സ്പോർട്സ് ലവേഴ്സ്ഫോറം ചെയർമാൻ കെ.വി. ഗോകുൽദാസ്
അദ്ധ്യക്ഷത വഹിച്ചു . സ്പോർട്സ് ലവേഴ്സ് ഫോറം രക്ഷാധികാരിയും പഞ്ചായത്ത് മെമ്പറുമായ സുശീൽ ചന്ത്രോത്ത്, എം.പി. സനിൽ മാസ്റ്റർ ,വി.പി. വിജേഷ് മാസ്റ്റർ ,
സി.പി.രാജീവ് എന്നിവർ സംസാരിച്ചു .സ്പോർട്സ് ലവേഴ്സ് ഫോറം കൺവീനറും, കണ്ണൂർ ജില്ലാ ഫുട്ബോൾ അസോസിയേഷൻ മുൻ പ്രസിഡൻ്റുമായ വി.എം. ബാബുരാജ് സ്വാഗതം പറഞ്ഞു .
കെ.സുകുമാരൻ മാസ്റ്റർ മറുപടി പ്രസംഗം നടത്തി. 1924-ൽ തലശ്ശേരി ചിറക്കരയിലെ പുല്ലമ്പിൽ റോഡിലെ ചാത്തോത്ത് വീട്ടിൽ വയലമ്പ്രോൻ ചാത്തപ്പൻ എന്ന വരുടെയും , കൂളി കല്യാണിയുടെയും മകനായി പിറന്ന സുകുമാരൻ മാസ്റ്റർ ,
ചെറുപ്പത്തിൽ തന്നെ അത് ലറ്റിക്സിനോടും, ഫുട്ബോളിനോടും
ഏറെ ആഭിമുഖ്യം പുലർത്തിയിരുന്നു . കോളേജ് പഠന കാല
ഘട്ടത്തിൽ 1943-ൽ കൊച്ചിയിൽ നടന്നിരുന്ന കൊച്ചിൻ ഒളിമ്പിക്സിൽ (Open to All) പങ്കെടുത്ത് ഒരു സ്വർണ്ണവും , ഒരു
വെളളിയും കരസ്ഥമാക്കി. തുടർന്ന് 1945ലും 1947ലും 1949 ലും
പങ്കെടുത്ത് മൊത്തം ആറ്സ്വർണ്ണവും , മൂന്ന് വെളളിയും , നേടി ചരിത്രം സൃഷ്ടിച്ചിരുന്നു . 2024 ഡിസംബർ 14, 15 തീയ്യതികളിൽ നീലേശ്വരത്ത് വെച്ച്നടന്നിരുന്ന സംസ്ഥാന മാസ്റ്റേഴ്സ് അത് ലറ്റിക്സ്
മത്സരത്തിൽ തൻ്റെ 101ാം വയസ്സിൽ 600 മീറ്റർ നടത്ത
മത്സരത്തിൽ പങ്കെടുത്ത്സ്വർണ്ണം നേടിയിരുന്നു.98 വയസ്സ് വരെ മാസ്റ്റർ സ്വന്തമായി കാർ ഓടിച്ചിരുന്നു. 1948 മുതൽ
1966 വരെ ബി.ഇ.എം.പി. ഹൈസ്കൂൾ ഗണിത ശാസ്ത്ര അധ്യാപകനായിരിക്കെ മുൻ കേന്ദ്ര മന്ത്രിയായിരുന്ന ഇ.അഹമ്മദ് , മുൻ കോഴിക്കോട് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. ഏ.എൻ. പി. ഉമ്മർ കുട്ടി, കേരളാ മുൻ ക്രിക്കറ്റ് ടീം ക്യാപ്ടൻ ബാബു അച്ചാരത്ത് , റിസർവ്വ്ബേങ്ക് മുൻ ഡപ്യൂട്ടി ഗവർണ്ണർ വിറ്റൽ ദാസ് ലീലാധർ , പ്രശസ്ത ഡോക്ടറായ ജി.ഗണപതി റാവു ,റിട്ട.ജസ്റ്റിസ് രാമ കൃഷ്ണൻ ,അഡ്വ.സി ഒ.ടി.ഉമ്മർ , തുടങ്ങിയ പ്രശസ്ത വ്യക്തികൾ സുകുമാരൻ മാസ്റ്റുടെ വിദ്യാർത്ഥികളായിരുന്നു. 1966- ൽ ബി ഇ എം പി സ്കൂൾ വിട്ട്
ദക്ഷിണാഫ്രിക്കയിലേക്ക്പോയ സുകുമാരൻ മാസ്റ്റർ അവിടെ അധ്യാപക ജോലി ചെയ്ത് 35 വർഷങ്ങൾക്ക് ശേഷം 2001 ൽ തലശ്ശേരിയിൽ തിരിച്ചെത്തി.ഭാര്യ പി. കൗസല്യ അദ്ദേഹത്തോ
ടൊപ്പമുണ്ട് . ഒൻപത്മക്കളിൽ ഒരാൾ ജീവിച്ചിരി
പ്പില്ല. ബാക്കിയുള്ള എട്ട്മക്കളും , പേരമക്കളും,വിവിധ സ്ഥലങ്ങളിൽ താമസിക്കുന്നു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post