Latest News From Kannur

സംസ്ഥാനത്തെ 77 പൊതുമേഖല സ്ഥാപനങ്ങൾ നഷ്ടത്തിൽ, KSRTC കണക്കുകൾ സമർപ്പിക്കുന്നില്ല- CAG

0

തിരുവനന്തപുരം : സംസ്ഥാനത്തെ 77 പൊതുമേഖല സ്ഥാപനങ്ങൾ നഷ്ടത്തിലെന്ന് കംക്ട്രോളർ ആന്റ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ(സി.എ.ജി.) റിപ്പോർട്ട്. 18,026.49 കോടി രൂപയാണ് ഇവയുടെ ആകെ നഷ്ടമെന്ന് റിപ്പോർട്ടിൽ പറയുന്നു. 2020 മുതൽ 2023 മാർച്ച് വരെയുള്ള സി.എ.ജി. റിപ്പോർട്ടാണ് പുറത്ത് വന്നിരിക്കുന്നത്.

44 സ്ഥാപനങ്ങൾ പൂർണമായി തകർന്നു. 18 പൊതുമേഖലാ സ്ഥാപനങ്ങൾ 1986 മുതൽ അടച്ചുപൂട്ടൽ ഭീഷണിയിലാണെന്നും ഇവ അടച്ചുപൂട്ടാനുള്ള നടപടി ഊർജിതമാക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. കെ.എസ്.ആർ.ടി.സിയെ സംബന്ധിച്ച പരാമർശം ആശങ്കാജനകമാണ്. 2016-ന് ശേഷം കെ.എസ്.ആർ.ടി.സി. ഓഡിറ്റിന് രേഖകൾ നൽകിയിട്ടില്ലെന്ന് സി.എ.ജി. റിപ്പോർട്ടിൽ പറയുന്നു. കെ.എം.എം.എല്ലിൽ ക്രമക്കേട് നടന്നതായും സി.എ.ജി. കണ്ടെത്തി. അസംസ്കൃത വസ്തുക്കൾ വാങ്ങുന്നതിൽ മാനദണ്ഡങ്ങൾ പാലിച്ചില്ല. ടെൻഡർ വിളിക്കാതെ വാങ്ങിയതിൽ നഷ്‌ടമുണ്ടായി. 23.17 കോടിയാണ് നഷ്ടമുണ്ടായത്. യോഗ്യതയില്ലാത്തവർക്ക് കരാർ നൽകുന്നു. പൊതു ടെൻഡർ വിളിക്കണമെന്നും സി.എ.ജി. ശിപാർശ ചെയ്യുന്നു.

Leave A Reply

Your email address will not be published.