Latest News From Kannur

ഹൃദയ തുടിപ്പ് സിരകളിലൂടെ 100 തവണ പകുത്തു നൽകി ഷംസീർ പരിയാട്ട്

0

കോടിയേരി : രക്തദാനം കൊണ്ട് സെഞ്ച്വറി തികച്ച ഷംസീർ പരിയാട്ടിന്റെ നൂറാം രക്തദാന ദിനത്തിൽ മലബാർ കാൻസർ സെന്ററിൽ ഇൻഹൗസ് ക്യാമ്പും സംഘടിപ്പിച്ചു. ക്യാമ്പിൽ മാഹി മുൻ എംഎൽഎയും കാരുണ്യ ചാരിറ്റബിൾ സൊസൈറ്റിയുടെ ഫൗണ്ടറും വടകര തണൽ മുൻ വൈസ് ചെയർമാനുമായ ഡോക്ടർ വി രാമചന്ദ്രൻ മാസ്റ്റർ ഷംസീർ പരിയാട്ടിനെ പൊന്നാട അണിയിച്ചു ഉദ്ഘാടന പ്രസംഗം നടത്തി. പി പി റിയാസ് മാഹിയുടെ അധ്യക്ഷതയിൽ സമീർ പെരിങ്ങാടി, അസ്ലം മെഡിനോവ, MCC ഡോക്ടർ ശ്വേത, അരുൺ എന്നിവർ സംസാരിച്ചു. റയീസ് മാടപ്പീടിക, മുദസ്സിർ, മനോജ്‌, അയ്യൂബ്, മശൂർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. 60 വയസ്സുള്ള അബ്ദുൽ റഹീം മുതൽ 18 വയസ്സുള്ള മുഹമ്മദ് അടക്കം നിരവധി പേർ രക്തദാനം ചെയ്തു. നൂറാമത്തെ രക്തദാനം നടത്താൻ ഇതുവരെ രക്തദാനം ചെയ്തപ്പോൾ കിട്ടിയ സർട്ടിഫിക്കറ്റുകളുടെ ആൽബവുമായി ക്യാമ്പിൽ എത്തിയ ഷംസീറിനോടുള്ള ആദരവും സ്നേഹവും ക്യാമ്പിലെത്തിയവർകേക്ക് മുറിച്ച് പങ്കിട്ടുനൽകി.

ജീവിതത്തിൽ 19 ആം വയസ്സിൽ കിടാരൻ കുന്ന് DYFI യൂണിറ്റ് മെമ്പർ സഖാവ് റഫ്സലിന്റെ നിർദ്ദേശപ്രകാരം സമയവും സന്ദർഭവും ഒത്തു വന്നപ്പോൾ ആയിരുന്നു ജീവിതത്തിലെ ആദ്യ രക്തദാനം. അന്ന് രക്തദാനം കൊണ്ട് ഒരു സെഞ്ച്വറി പോയിട്ട് രണ്ടക്ക സംഖ്യ കടക്കുമെന്ന് സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചില്ല. തുടർന്ന് തോട്ടോൽ ബിജുവേട്ടന്റെയും സുഹൃത്ത് കളത്തിയത് അഷറുവിന്റെയും നിർദ്ദേശപ്രകാരം അവരുടെ ബന്ധുക്കൾക്ക് വേണ്ടി രക്തദാനം ചെയ്തു. അതുപോലെ കോടിയേരി മീത്തലെ വയൽ ഡിവൈഎഫ്ഐ യൂണിറ്റ് മെമ്പർ റെനീഷിന്റെയും, അനസ് എം കെ യുടെയും പേര് ഓർമ്മയില്ലാത്തവരുടെയും നിർദ്ദേശപ്രകാരം തലശ്ശേരി ഗവൺമെന്റ് ഹോസ്പിറ്റലിലും മലബാർ കാൻസർ സെന്ററിലുമായി 14 തവണ രക്തദാനം നിർവഹിക്കുമ്പോൾ വർഷം 12 കടന്നു പോയിരുന്നു. പതിനഞ്ചാമത് രക്തദാനമാണ് ജീവിതത്തിലെ ടേണിങ് പോയിന്റായി മാറിയത്. മീത്തലെ വയൽ DYFI യൂണിറ്റ് മെമ്പർ റെനീഷ് മലബാർ കാൻസർ സെന്ററിലെ ഒരു ചെറിയ മോൾക്ക് രക്തം വേണമെന്ന് പറഞ്ഞു വിളിച്ചപ്പോൾ ജോലിയുടെ ഇടയിൽ അരമണിക്കൂർ ബ്രേക്ക് ചെയ്ത് പോയി വരാം എന്ന് കരുതിയാണ് മലബാർ കാൻസർ സെന്ററിൽ എത്തിയത്. പക്ഷേ അവിടെ എത്തിയപ്പോൾ അന്നത്തെ ബ്ലഡ് ബാങ്ക് കൗൺസിലർ ആയ ശരണ്യ രക്തമല്ല വേണ്ടത് പ്ലേറ്റിലേറ്റ്(sdp) ആണെന്നും ഏകദേശം രണ്ടര മണിക്കൂർ സമയമാകുമെന്നും പറഞ്ഞു. അത്രയും സമയം നിൽക്കാൻ പറ്റില്ല എന്ന് പറഞ്ഞ് തിരിച്ചുവരാൻ നേരത്താണ് ഞാനടക്കം നാലു പേര് വന്നിട്ട് മൂന്നുപേര് റിജക്ടായി എന്ന് അറിഞ്ഞത്. വെയിനും കൗണ്ടും ഭാരവുമുള്ള ഞാൻ പറ്റില്ല എന്ന് പറഞ്ഞപ്പോൾ ആ മകളുടെ അച്ഛന്റെ മുഖം ഒന്ന് വിളറി. അത് ഒറ്റനോട്ടത്തിൽ തന്നെ മനസ്സിലായപ്പോൾ ഒരു നിമിഷത്തേക്ക് മറ്റൊന്നും ചിന്തിക്കാതെ sdp നൽകാമെന്ന് ഞാൻ സമ്മതിച്ചു. ഒന്നരമണിക്കൂർ ഡോണർ ബെഡിൽ കിടന്ന് പ്ലേറ്റ് ലൈറ്റ് ദാനം ചെയ്യുമ്പോൾ ക്യാൻസർ രോഗികൾക്ക് പ്ലേറ്റ് ലൈറ്റിന്റെ ആവശ്യകതയെ കുറിച്ച് ഒരു ക്ലാസ് എടുക്കുന്നതുപോലെ തന്നെ ഡോക്ടർ മോഹൻ ദാസ് സാർ പറഞ്ഞ് മനസ്സിലാക്കി തന്നു. അങ്ങനെ 31മത് വയസ്സിൽ പതിനഞ്ചാമത് രക്തദാനവും ആദ്യ എസ്ഡിപി ഡൊണേഷനും കഴിഞ്ഞ് എംസിസിയുടെ പടിയിറങ്ങുമ്പോൾ ആരോഗ്യവും ആയുസ്സും ഉള്ള കാലത്തോളം ക്യാൻസർ രോഗികൾക്ക് വേണ്ടി ഈ രംഗത്ത് ഉണ്ടാകുമെന്ന് മനസ്സിൽ ഒരു ദൃഢനിശ്ചയം എടുത്തിരുന്നുവെന്ന് മറുപടി സംസാരത്തിൽ ഷംസീർ പറഞ്ഞു.

ഓരോ തവണയും രക്തദാനം ചെയ്യുമ്പോൾ കൂടുതൽ മുന്നേറാൻ പ്രോത്സാഹനം തന്ന കുടുംബക്കാർ, DYFI മെമ്പർമാർ, സമീർ പെരിങ്ങാടി, റിയാസ് മാഹി, നിഖിൽ രവീന്ദ്രൻ, റയീസ് മാടപീടിക, ഷാഹിന സലാം, സൈനുദ്ദീൻ കായ്യത്ത്, BDK യിലെ നിരവധി രക്തബന്ധുക്കൾ, പ്രിയപ്പെട്ട കൂട്ടുകാർ, പാർട്ടി സഖാക്കൾ, MCC ബ്ലഡ് ബാങ്ക് ഇൻചാർജ് ഡോക്ടർമാരായ ഡോ: മോഹൻദാസ് മുരുകേശൻ, ഡോ: അഞ്ചു കുറുപ്പ്, MCC ബ്ലഡ് ബാങ്ക് സ്റ്റാഫുകളായ അരുൺ, ഷിബിൻ, മായ, താഹിറ, ആതിര, സബീഷ്, അനൂപ്, സജീഷ്, റോജിത MCC യിൽ നിന്നും വിരമിച്ച ഇശ്രത്ത്, ഓരോ തവണ രക്തദാനം ചെയ്യുമ്പോൾ എന്റെ ആരോഗ്യത്തിനും ദീർഘായുസ്സിനും വേണ്ടി പ്രാർത്ഥിച്ച രോഗികൾ, അവരുടെ കൂട്ടിരിപ്പുകാർ, ഒരിക്കൽ കൂടി പേര് വിട്ടുപോയ എല്ലാവരോടും സ്നേഹവും നന്ദിയും ഷംസീർ അറിയിച്ചു.

ആരോഗ്യവും ആയുസ്സും അനുവദിച്ചാൽ സെഞ്ച്വറിയിലും തുടർന്നും കാണാമെന്നും ഷംസീർ പരിയാട്ട് കൂട്ടിച്ചേർത്തു

Leave A Reply

Your email address will not be published.