സാവരിയെ തല മുതല്‍ കാലു വരെ അടിച്ചുചതച്ചു; മതപരിവര്‍ത്തനത്തിന് നിരന്തരം ഭീഷണിപ്പെടുത്തി': പ്രതിക്കെതിരെ കുടുംബം
കൊല്ലപ്പെട്ട മലയാളി മെഡിക്കല്‍ വിദ്യാർഥിനി സാവരിയ ബസന്തിനെ സഹപാഠി സദറുല്‍ അനം അതിക്രൂരമായി മർദിച്ചെന്ന് കുടുംബം.തല മുതല്‍ കാലു വരെ അടിച്ചുചതച്ചു. ഉസ്ബക്കിസ്ഥാനില്‍ നിന്ന് കേസിന്റെ വിവരങ്ങള്‍ ലഭിക്കുന്നില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഒരു കെട്ടിടത്തിലാണ് താമസിക്കുന്നത്. ഹോസ്റ്റലില്‍ സൗകര്യങ്ങളില്ല, ഭക്ഷണം കഴിക്കാൻ പോലും പ്രതിസന്ധിയുണ്ടെന്ന് കുടുംബം പറയുന്നു.
മൃതദേഹത്തിലുണ്ടായിരുന്ന മുറിവുകള്‍ അന്വേഷണ ഉദ്യോഗസ്ഥർ കാണിച്ചുതന്നിരുന്നു. ക്രൂരമായ കൊലപാതകമാണ് നടന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതി മതപരിവർത്തനം നടത്താൻ സാവരിയെ നിർബന്ധിച്ചിരുന്നു. എന്നാല്‍ സാവരി അത് വിസമ്മതിച്ചിരുന്നുവെന്ന് കുടുംബം പറയുന്നു. കൂടെയുണ്ടായിരുന്ന സഹപാഠികളാണ് ഇക്കാര്യം പറഞ്ഞത്. കൊലപാതകത്തിന്റെ കാരണം ഇതുരെ വ്യക്തമായിട്ടില്ല. ശരീരത്തില്‍ നിറയെ മുറിവുകളുണ്ടെന്ന് കുടുംബം പറയുന്നു. പ്രതിക്ക് നാട്ടിലേക്ക് എത്താനുള്ള സാഹചര്യം തടയാനാണ് നാട്ടില്‍ റീപോസ്റ്റ്‌മോർട്ടം നടത്തി കേസ് സ്‌ട്രോങ് ആക്കിയതെന്ന് കുടുംബം പറഞ്ഞു. തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് മാത്രമാണ് അവിടെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മറ്റ് മുറിവുകളോ ക്രൂരതകളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കുടുംബം പറഞ്ഞു. സാവരിയ ബസന്തിന്റെ മൃതദേഹം ഇന്ന് വണ്ടാനം മെഡിക്കല്‍ കോളേജില്‍ റീ പോസ്റ്റമോർട്ടം ചെയ്യും. പെണ്‍കുട്ടിയുടെ സഹപാഠിയും പെരിന്തല്‍മണ്ണ സ്വദേശിയുമായ സാദറുല്‍ അനം നിലവില്‍ ഉസ്ബക്കിസ്ഥാൻ പൊലീസിന്റെ കസ്റ്റഡിയിലാണ്.
ഉസ്ബക്കിസ്ഥാനില്‍ മലയാളി വിദ്യാർഥിനി കൊല്ലപ്പെട്ട സംഭവം; കേരളത്തില്‍ കേസെടുത്ത് പൊലീസ്, മൃതദേഹം റീ പോസ്റ്റമോർട്ടം ചെയ്യുംപ്രതി സാദറുല്‍ അനം മുമ്പും ഉപദ്രവിച്ചിരുന്നതായാണ് കുടുംബം സംശയിക്കുന്നത്. സംഭവത്തില്‍ പിതാവ് ബസന്ത് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. തുടർന്നാണ് പ്രതി സാദറുല്‍ അനാമിനെതിരെ കൊലക്കുറ്റം ചുമത്തി ഹരിപ്പാട് പൊലീസ് കേസെടുത്തത്. ഉസ്‌ബെക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥികളാണ് കൊല്ലപ്പെട്ട 22 വയസുകാരി സാവരിയ ബസന്തും 23 കാരനായ പ്രതി സദാറുല്‍ അനമും.