നേമത്തും ചാത്തന്നൂരൂം കഴക്കൂട്ടത്തും താമര വിരിഞ്ഞു; ചരിത്ര നേട്ടവുമായി ബിജെപി
തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി ഇത്തവണ കേരള നിയമസഭയില്‍ ബിജെപിക്ക് മൂന്നാംഗങ്ങള്‍. നേമം മണ്ഡലത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും ചാത്തന്നൂരില്‍ ബി ഗോപകുമാറും കഴക്കൂട്ടത്ത് വി മുരളീധരനുമാണ് വിജയിച്ചത്. രാജീവ് ചന്ദ്രശേഖര്‍ 3800 വോട്ടിനും ബിബി ഗോപകുമാര്‍ 4402 വോട്ടിനുമാണ് വിജയിച്ചത്.
അവസാന ലാപ്പിലാണ് ബിജെപിയുടെ വി.മുരളീധരൻ കഴക്കൂട്ടത്ത് വിജയത്തിലേക്ക് ഓടിക്കയറിയത്. സിപിഎം സ്ഥാനാർഥിയും നിലവിലെ എംഎൽഎയും മുൻ മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രനെയാണ് ബിജെപി മുൻ സംസ്ഥാന അധ്യക്ഷനും മുൻ കേന്ദ്ര മന്ത്രിയുമായ വ.മുരളീധരൻ പരാജയപ്പെടുത്തിയത്. എൽഡിഎഫിന്റെ സിറ്റിങ് സീറ്റാണ് കഴക്കൂട്ടം.
നേമത്ത് ഇത് രണ്ടാം തവണയാണ് ബിജെപി വിജയിക്കുന്നത്. നേരത്തെ ഒ രാജഗോപാലായിരുന്നു സംസ്ഥാനത്ത് ആദ്യമായി നിയമസഭയില്‍ എത്തിയ അംഗം. ഇത്തവണ 3800 വോട്ടിനാണ് രാജീവ് ചന്ദ്രശേഖറിന്റെ വിജയം. മുന്‍മന്ത്രിയും സിപിഎം സ്ഥാനാര്‍ഥിയുമായ വി ശിവന്‍കുട്ടിയാണ് രണ്ടാമത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെഎസ് ശബരിനാഥന്‍ 23,099 വോട്ടുകള്‍ നേടി.